13 ജൂലൈ, 2009

കാത്തിരിപ്പിന്റെ രണ്ടു കഥകള്‍



സന്ധ്യ മറയാരാകുന്നു... അയാളുടെ കയ്യിലെ കു‌ടയിലെ മയില്‍പ്പീലികള്‍ സഹിഷ്ണുതയോട് കു‌ടി അടങ്ങിയിരുന്നു. ഉപ്പുരസമുള്ള കാറ്റ് അവയെ ഇക്കിളിപ്പെടുതിയിട്ടുണ്ടാവം! കടല്തീതെ തിരക്കില്‍ എവിടെനിന്നൊക്കെയോ ഓടക്കുഴല്‍ നാദം ഉയരുന്നുണ്ടായിരുന്നു . ഇരുട്ടില്‍... ആളുകളെല്ലാം പോയി കഴിഞ്ഞപ്പോള്‍ അയാള്‍ ആ മണല്‍പരപ്പില്‍ ഇരുന്നു . ഒരു ദിവസം കു‌ടി കൊഴിഞ്ഞു പോകുന്നു... തിളങ്ങുന്ന കണ്ണുകളോടെ മയില്‍ പീലികളെ ഉറ്റുനോക്കിയിരുന്ന കുഞ്ഞുങ്ങളെയും പീലി വാങ്ങി കാമുകിയുടെ കവിളില്‍ തട്ടി നടന്നകന്ന കാമുകന്മാരെയും പറ്റിയുള്ള അയാളുടെ ഓര്‍മ്മകള്‍ ഒരു നേര്‍ത്ത സന്ഗീതത്തോടെ തിരമാലകളായി അലച്ചു കൊണ്ടിരുന്നു... ഉറക്കം വരുന്നു ... അയാളുടെ കണ്ണുകള്‍ പതിയെ അടഞ്ഞു ... പക്ഷെ അപ്പോഴും മയില്‍‌പീലി കണ്ണുകള്‍ ഇമവെട്ടാതെ തുറന്നു തന്നെയിരിക്കയായിരുന്നു ... ഒരു പകലിലെ മുഴുവന്‍ തിരക്കിലും കാണാതെ പോയ ആരെയോ കാത്തിരിക്കുമെന്ന പോലെ ........


ഇന്നലെ ഈ വഴിയില്‍ എന്തൊരു തിരക്കായിരുന്നു !!!! നിറമുള്ള ബലൂണുകളും പീപ്പികളും കളിപ്പാട്ടങ്ങളുമായി കുട്ടികളെ കൊതിപ്പിച്ചിരുന്ന കച്ചവടക്കാരെല്ലാം പോയിരിക്കുന്നു.... തിരക്കിനിടയിലും കലപില സംസാരിച്ചിരുന്ന സ്ത്രീകളും അവിടമാകെ ഓടിക്കളിച്ചിരുന്ന കുട്ടികളും വേദി ശബ്ദം കേട്ട് കരഞ്ഞിരുന്ന കുഞ്ഞുങ്ങളും .. ആരും തന്നെ അവിടെ ഉണ്ടായിരുന്നില്ലാ.. ഉത്സവം കഴിഞ്ഞതിനു ശേഷം ഇന്നലെ രാത്രി മഴ പെയ്തിരികണം .. തിടംബെട്ടിയ ആനയുടെ കാല്‍പ്പാടുകള്‍ അവ്യക്തമയിരിക്കുന്നു. പിന്നെ അവിടെ അവശേഷിച്ചത് നനഞ്ഞു കുതിര്‍ന്ന ആ മണ്ണില്‍ കുഴഞ്ഞു കുറെ അവിലും, ഉടഞ്ഞ കുറച്ചു കുപ്പിവള തുണ്ടുകളും , പിട്ടിപ്പോയ ക്‌െ ബലൂണുകളും മാത്രം! മഴ പെയ്തു തോര്‍ന്ന ഭുതകളത്തിലെ ആ സ്മൃതി മണ്ഡപത്തില്‍ ഞാന്‍ ആരെ തെടിയാവാം ഇനിയും അലയുന്നത്???

അഭിപ്രായങ്ങളൊന്നുമില്ല:

I am......