13 ജൂൺ, 2011

അവശേഷിപ്പ്

ചളി മണ്ണും കുഴച്ചൊഴുകി വന്ന
പുതുമഴ വെള്ളത്തില്‍
അമര്ന്നുപോയോരുറുമ്പിന്‍  കൊട്ടാരം.

ആരും കാണാതെ മണ്ണിലൊരു നിധിയവശേഷിപ്പ് .

ഗുരുത്വദോഷി

എന്നെ ലോകമെന്തെന്നു പഠിപ്പിച്ചു തന്നതും,
ഭംഗികള്‍ കാണിച്ചു തന്നതും
പകല്‍ വെളിച്ചമായിരുന്നു.
എന്നിട്ടും ഞാന്‍ രാത്രിയിരുട്ടിനെ സ്നേഹിച്ചു.

പകരം

തളിരിലത്തുമ്പുകള്‍ തിന്നുന്ന പുഴുവിനറിയുമോ
നാളെയവിടെയൊരു പൂ വിരിയാനുണ്ടായിരുന്നെന്നു?

കരയേണ്ട ചെടിയേ, നിന്റെ പൂക്കള്‍ ചിലപ്പോള്‍
പുനര്‍ജനിക്കുന്നത് വര്‍ണചിറകുകളായിട്ടായിരിക്കാം.

10 ജൂൺ, 2011

നമ്മുടെ ആ പഴയ ശൂന്യത ( * before the big bang)

കവികളെല്ലാം പറഞ്ഞ് നിറം പോയൊരു പഴയ വാക്കു .......
പക്ഷെ , അന്ന്  (*) ആ വാക്കു പോലുമില്ലായിരുന്നു ......

ഒറ്റപ്പെട്ടൊരു നിലവിളിയോ
വെളിച്ചത്തിന്റെ പടു നാളമോ ഇല്ലായിരുന്നു.....

കാത്തു നില്‍ക്കാനാരുമില്ലയിരുന്നു....
കാത്തുനില്‍ക്കാന്‍ നിമിഷവുമില്ലായിരുന്നു....

ഒരു നുള്ളുപ്പിട്ട ഒരിത്തിരി കഞ്ഞിയില്ലായിരുന്നു.....
വിശപ്പുമില്ലായിരുന്നു.....

ഓര്‍മയോ സ്വപ്നമോ സങ്കല്പമോ
കുറഞ്ഞ പക്ഷം ഉറക്കമോ ഇല്ലായിരുന്നു......


{പിന്നെ അന്നവിടെ എന്തു പിണ്ണാക്കാണ്  ഉണ്ടായിരുന്നത്?
തോട്ടപ്പിള്ളീ ..... unparliamentary വാക്കുക്കള്‍ ഉപയോഗിക്കാന്‍ പാടില്ലാ.....
 പിണ്ണാക്ക്  parliamentary   ആണ് .... അതു പശുക്കള്‍ക്ക് കൊടുക്കുന്ന ഒരു ഭക്ഷ്യ വസ്തു ആണ് }

ഈശ്വരാ ...... ഞാനിതെങ്ങനെ ഇവിടെയെത്തി ?

ഉത്തര ഭാരതത്തിന്റെ കൊടിയ വേനല്‍ ഭൂവില്‍ , എവിടെ നിന്നാണ് ഈ കാറ്റ് അല്പം തണുപ്പുമായി വരുന്നത് ?
 കണ്ണു തുറന്നപ്പോള്‍ ഒരു കുപ്പിയില്‍ കുറച്ചു വെള്ളവും പിടിച്ച്, ഇടനാഴിയുടെ അറ്റത്തെ തൂണു ചാരി അവള്‍ നില്‍ക്കുന്നു.......... ആകാശം നിറയെ നക്ഷത്രങ്ങള്‍, താഴെ കാറ്റിലാടുന്ന ആര്യ വേപ്പ്‌ മരങ്ങള്‍......... ഗുജറാത്ത്‌ !!!!! പാറി നടന്നിരുന്ന ചിന്തകളെക്കുടി കാറ്റ് കവര്‍ന്നപ്പോള്‍ തോന്നി,  ഈശ്വരാ ...... ഞാനിതെങ്ങനെ ഇവിടെയെത്തി ?

I am......