ശരീരത്തിനും മനസ്സിനും
വസ്ത്രത്തിൽ നിന്നും
ക്ലിപ്പുകളിൽ നിന്നും
സ്വാതന്ത്ര്യം നല്കി,
കാറ്റിൽ കുളിച്ച്
പാറിപ്പറന്ന്
മനോരാജ്യത്തിലങ്ങനെ
ചുരുണ്ടുകൂടി കിടക്കാൻ
എനിക്കേന്റെതായോരിടം
ഇന്നലെ നഷ്ടപ്പെട്ടിരിക്കുന്നു.
വാച്ചിലെ സൂചികളെ
നോക്കാതെ ഓർക്കാതെ
നക്ഷത്രങ്ങളെണ്ണി
ഇരുട്ടിലെ മൂങ്ങകളെ
അന്വേഷിച്ച് തപ്പിത്തടഞ്ഞ്
പൊട്ടിച്ചിരിച്ച്
കെട്ടിപ്പിടിച്ച് നടന്ന
ഉറക്കമില്ലാത്ത രാത്രികളെനിക്ക്
ഇന്നലെ നഷ്ടപ്പെട്ടിരിക്കുന്നു.
സ്വാതന്ത്ര്യത്തിന്റെ
ചക്രവാളം വരേയ്ക്കും
എന്നെയും കൊണ്ട് പറന്ന,
എനിക്ക് ചിറകുകൾ
സമ്മാനിച്ച,
എന്നെ പറക്കാൻ പഠിപ്പിച്ച
എന്റെ കൂട്ടുകാരൻ
മറുഫോണിൻ തലയിലെ
ശബ്ദമായിമാറി!
അക്ഷരങ്ങൾ കൂട്ടി വച്ച
സന്ദേശങ്ങളായി മാറി.
എന്റെ ജീവിതം
എത്ര പെട്ടന്നാണത്
കൊതിയ്പ്പിക്കുന്ന
ഒരോർമയായി
മാറിപ്പോയത്!
പകരം പണം കായ്ക്കുന്നൊരു
പടുമരം എനിക്ക് കിട്ടി.
ഞാനതീ മരുഭൂമിയിൽ കുഴിച്ചിട്ടു.
സൌഭാഗ്യമെന്നത്രേ അതിന്റെ പേര്.
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ